Monday, October 17, 2022

സ്നേഹമെന്ന വിത്ത്.

അറബിയിൽ വിത്തിനും സ്നേഹത്തിനും ഉള്ള വാക്കുറവിടം ഒന്നാണ്-حبب. 'ഹബ്ബ്' എന്നാല് ധാന്യം, 'ഹുബ്ബ്' എന്നാല് സ്നേഹം.

ധാന്യം ഭൂമിയുടെ അകത്ത് മുളക്കുന്നു. അതേപോലെ സ്നേഹമാവുന്ന വിത്ത് ഹൃദയത്തിന് അകത്ത് മുളക്കുന്നു. രണ്ടിൻ്റെയും വളർച്ചയുടെ ആദ്യ ഘട്ടം ഗോപ്യമാണ്. രണ്ടിനും വളരാനുള്ള സാഹചര്യവും, കാരണങ്ങളും കിട്ടിയിരിക്കണം. രണ്ടിനും പ്രകൃതമായും ആരോഗ്യകരമായുമുള്ള വളർച്ചയ്ക്ക് സമയമെടുക്കും. രണ്ടും പുറത്ത് പ്രത്യക്ഷത്തിൽ കാണുന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും വേരുകൾ ആഴത്തിൽ പറിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ ആണ്ടിരിക്കും. 

"വിത്ത് ഗുണം പത്ത് ഗുണം"

നല്ല വിത്ത് വളർന്നു പന്തലിച്ച് അത് മറ്റുള്ളവർക്ക് തണലും പഴങ്ങളും നൽകികൊണ്ടേയിരിക്കും. ഇതേ പോലെ ഹൃദയത്തിൽ നട്ട യഥാർഥ സ്നേഹമാകുന്ന വിത്ത്, സ്വയമായും മറ്റുള്ളവർക്കും ഉപകരിക്കും. 

فلقلب بيت الرب جل جلاله ... حبا وإخلاصا مع الإحسان
ഹൃദയം സർവശക്തനായ റബ്ബിൻ്റെ ഭവനമാണ്.... സ്നേഹവും ആത്മാർത്ഥതയും ഇഹ്സാനോടുമൊപ്പം. [ibn Qayyim(ra)]

യഥാർത്ഥമായ സ്നേഹത്തിൻ്റെ വേരും തണ്ടും ഉറപ്പുണ്ടെങ്കിൽ പ്രയാസങ്ങളിലും, പ്രതിസന്തികളിലും പിടിച്ചു നിൽക്കാൻ സാധിക്കും. അതോടു കൂടി അതിൻ്റെ തണലും പഴങ്ങളും മറ്റുള്ളവർക്കും പ്രയോജനപ്പെടും.

وَيُطۡعِمُوۡنَ الطَّعَامَ عَلٰى حُبِّهٖ مِسۡكِيۡنًا وَّيَتِيۡمًا وَّاَسِيۡرًا
അവർ അവനോട് (അല്ലാഹുവിനോട്) ഉള്ള സ്നേഹത്താൽ, ദരിദ്രർക്കും അനാഥർക്കും ബന്ദികൾക്കും ഭക്ഷണം നൽകുന്നു. (Quran: Al-Insan 76:8)

{ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം എന്നും അർത്ഥമുണ്ട്...ഫാത്തിമ (റ), അലി (റ) നേർച്ചയുടെ സംഭവം. സ്വന്തമായി കഴിക്കാനില്ലാതെ, മറ്റുള്ളവരെ ഭക്ഷിപ്പിച്ച സംഭവം}

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ، وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ
അല്ലാഹുവേ, നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും, നിന്റെ സ്നേഹത്തിലേക്ക് നിന്നെ അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോട് ചോദിക്കുന്നു (ഹദീസ്).

Ismail Eliat
മനുഷ്യന്റെ ഏറ്റവും വ്യക്തമായ ശത്രു ശൈത്വാനാണ്. 

 إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوٌّ مُّبِينٌ
......തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു (Yusuf 12:5)

അതിലും വലിയ ശത്രുവാണ് നാം കണ്ണാടിയിൽ നോക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ആ ഒരു വെക്തി....'ഞാനെന്ന വലിയ ഞാൻ' 

أَعْدَى عَدُوِّكَ نفسُكَ التى بين جَنْبَيْكَ
നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ ഉള്ളിലുള്ള സ്വയം ആണ്. (Hadith)

ഒരു ആലിമിനോട് ചോദിക്കപ്പെട്ടു: എല്ലാവരെയും പിഴപ്പിക്കുന്ന ഇബ്ലീസിനെ ആരാണ് പിഴപ്പിചച്ചത് എന്ന് . മറുപടി പറഞ്ഞു, അവന്റെ സ്വയം നഫ്സ്. അവൻ്റെ അകത്ത് ഉണ്ടായിരുന്ന 'ഞാൻ أنا. അകത്തു ഒളിഞ്ഞു കിടന്നിരുന്ന അഹങ്കാരവും നിഷേധവും. പിന്നെ ചോദിച്ചു, സ്വർഗ്ഗത്തിലേക്ക് എത്രയാണ് ദുരം, മറുപടി പറഞ്ഞു, ഒരു ചുവട് അകലെ ' ദേഹേച്ഛയുടെ മേലുള്ള ആ ചവിട്ട്, അടുത്ത ചുവട് സ്വർഗത്തിൽ'

وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ
فَإِنَّ ٱلۡجَنَّةَ هِىَ ٱلۡمَأۡوَىٰ

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്. (An-Nazi'at 79:40,41 )

നാം എപ്പോഴും ഈ രണ്ട് ശത്രുക്കളോടു ഉള്ള പോരാട്ടത്തിലാണ്. ഒരു പ്രയത്നതിലാണ്, ഒരു പരിഷ്രമത്തിലാണ്. ഒഴുക്കിന് എതിരെ നീന്തുന്നവനാണ് ഒരു വിശ്വാസി. ഈ ഒരു പ്രയത്നത്തിനു 'ജിഹാദ് നഫ്സ്' എന്ന് പറയും അറബിയിൽ. മക്കയിൽ ഇറങ്ങിയ സുറത്തുകളിലും 'ജിഹാദ്' എന്ന പദം കാണാം. അവിടെ ഒക്കെ ഉദ്ദേശം പ്രയത്നം, ത്യാഗപരിശ്രമം എന്നതാണു. മക്കയിൽ പ്രവാചകരും(സ) അനുയായികളും(റ) ഈ ഒരു ത്യാഗപരിശ്രമത്തിൽ ആയിരുന്നു (സ്വന്തമായി ഈമാനിയായ ഗുണവിശേഷങ്ങൾ ഉണ്ടാക്കുക). കാട് വെറുതെ അങ്ങ് വളരും, പക്ഷേ പൂന്തോട്ടം ഉണ്ടാക്കാൻ പ്രയത്നിക്കണം, അതു തന്നെ. 

പള്ളിയിൽ ഇമാം നിസ്കരിക്കാൻ നിൽകുന്ന സ്ഥലത്തിന് മിഹ്രാബ് എന്നാണു അറബിയിൽ. യുദ്ധക്കളം എന്നാണതിനർത്ഥം. (ഹർബ്=യുദ്ധം). അവിടെ എല്ലാ ദിവസവും, അഞ്ച് പ്രാവശ്യം ഒരു ഇമാമിൻ്റെ കീഴിൽ നാം ഒരു യുദ്ധത്തിലാണ്. അതെ ശൈത്വാനോടും, സ്വന്തം നഫ്‌സിൻ്റെ-ദേഹേച്ചയോടുമുള്ള യുദ്ധം. 

ഹജ്ജോ ഉംറയോ ചെയ്ത് തലമുടി കൊടുക്കാൻ തയ്യാറില്ലാത്തവൻ എങ്ങനെ തല കൊടുക്കും. സുബ്ഹിക്ക് പള്ളിയിൽ പോകാൻ വേണ്ടി മേലിൽ പുതച്ച ബ്ലാങ്കറ്റ് പൊക്കാൻ കഴിവില്ലാത്തവൻ എങ്ങനെ ശത്രുവിനെ നേരിടും. (ശരിയാവണമെന്നില്ല. പക്ഷേ, ചെറിയ ചെറിയ കാര്യം കൊടുക്കാൻ തയ്യാറില്ലെങ്കിൽ പിന്നെ എങ്ങനെ വലുത് കൊടുക്കും എന്നാണ് ഉദ്ദേഷം)

قَدۡ أَفۡلَحَ مَن تَزَكَّىٰ
وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍). 

Ismail Eliat 

𝙿𝚑𝚘𝚝𝚘: 𝙲𝚘𝚞𝚛𝚝𝚢𝚊𝚛𝚍 𝚘𝚏 the historical Kalyan Mosque 𝚒𝚗 𝙱𝚞𝚔𝚑𝚊𝚛𝚊-Uzbekistan
പരിശുദ്ധമായ കഅബ പ്രദക്ഷിണത്തിന് ഇടയിൽ പോലും മൊബൈൽ ഫോണിലും വീഡിയോ ചാറ്റിലുമായി മുഴുകിയയവരെ കാണുമ്പോൾ എൻ്റെ മനസ്സ് പറയും ...അല്ലാഹുവേ പാപിയായ എനിക്കും, എൻ്റെ സഹോദരന്മാർക്കും നീ പൊറുത്തു തന്നാലും. ഞങ്ങൾ പ്രവാചക കാലഘട്ടത്തിൽ നിന്നും, വേദങ്ങളുടെ പൊരുളിൽ നിന്നും എത്രയോ ദൂരെയാണ്. ഈ പുണ്യമാക്കപ്പെട്ട പരിശുദ്ധ സ്ഥലം, നിൻ്റെ നിരവധി മഹത്തുക്കൾ വലയം ചെയ്തതാണ്. നിൻ്റെ ഖലീലും, ഹബീബും , സഹാബാക്കളും പിന്നെ എത്രയോ ഔലിയാക്കളും നിന്നോടുള്ള ഇഷ്കിലായി മാത്രം ഇവിടെ ചുറ്റി നടന്നവരാണ്. ആ മഹത്തുക്കളുടെ ഹ്രദയത്തിൽ നീ അല്ലാതെ വേറേ ഒന്നിനും സ്ഥാനം ഉണ്ടായിരുന്നില്ല. എൻ്റെ നാഥാ, ഞങ്ങളുടെ ബലഹീനതയെ നീ മാപ്പ് ചെയ്താലും.

പരിശുദ്ധ കഅബാലയം നിർമിച്ച ബഹുമാനപ്പെട്ട ഇബ്രാഹീം (അ) ൻ്റെ ഹൃദയത്തിൽ ഏകനായ അല്ലാഹുവിനോടുള്ള ആളികത്തുന്ന ആ ഒരു സ്നേഹ ദീപമായിരുന്നു തൗഹീദ്. ഇന്ന് അത് നമുക്ക് വാദിക്കാനും തർക്കിക്കാനുമുള്ള ഒരു വിഷയവും. ശുദ്ധമായ സ്വർണത്തിൽ നിർമിച്ച ഒരു ബിംമ്പത്തെ കണ്ടാൽ പറയും, ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ശിർക്കാകുന്ന ദൈവങ്ങൾ എന്ന്. അതേ സ്വർണ്ണ വിഗ്രഹത്തെ മുകളിൽ നിന്നും താഴെ നിന്നും ഒന്ന് അടിച്ച് പരത്തി ബിസ്ക്കറ്റ് ആക്കിയാൽ പറയും, എൻ്റെ കാര്യങ്ങൾ എല്ലാം ഇത് കൊണ്ട് നടക്കും. ഇതിൽ ഉപകാരമേ ഉപകാരം. ....ആകൃതി മാറിയപ്പോൾ വിശ്വാസവും മാറി. 

𝘔𝘢𝘪𝘯 𝘫𝘰 𝘴𝘢𝘳-𝘣-𝘴𝘢𝘫𝘥𝘢 𝘩𝘶𝘢 𝘬𝘢𝘣𝘩𝘦𝘦 𝘵𝘰 𝘻𝘢𝘮𝘦𝘦𝘕 𝘴𝘦 𝘢𝘢𝘯𝘦 𝘭𝘢𝘨𝘪 𝘴𝘢𝘥𝘢
𝘵𝘦𝘳𝘢 𝘥𝘪𝘭 𝘵𝘰 𝘩𝘢𝘪 𝘴𝘢𝘯𝘢𝘮 𝘢𝘢𝘴𝘩𝘯𝘢, 𝘵𝘶𝘫𝘩𝘦 𝘬𝘺𝘢 𝘮𝘪𝘭𝘦𝘨𝘢 𝘯𝘢𝘮𝘢𝘢𝘻 𝘮𝘦𝘪𝘯
– 𝘈𝘭𝘭𝘢𝘮𝘢 𝘐𝘲𝘣𝘢𝘭

ഞാൻ എന്റെ നെറ്റി തറയിൽ സുജൂദിലായിരുന്നപ്പോൾ, ഭൂമിയിൽ നിന്നും ഒരു നിലവിളി ഉയർന്നു.
നിന്റെ ഹ്രദയം നിറയെ ഭൗതികതയാകുന്ന വിഗ്രഹങ്ങളാണ്, നിനക്ക് ഈ നിസ്കാരം കൊണ്ട് എന്ത് ലഭിക്കും.! (അല്ലാമാ ഇഖ്‌ബാൽ.)  

Ismail Eliat

Sunday, October 16, 2022

ജീവിതവും പെൻസിലും

എന്റെ മകൻ അവന്റെ പെൻസിൽ കൂടുതൽ കൂർപിച്ച് കൂർപ്പിച്ച് പൊട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു, മകനേ ഈ പെൻസിൽ എഴുതാനുള്ളതാണ്، ഒരു പരിതിക്ക് അപ്പുറം ഒന്നിനെയും നീ കൂർപ്പിക്കരുത്. ഈ പെൻസിൽ നിനക്ക് നല്കപ്പെട്ടിട്ടുള്ളത് അത് ഉപയോഗിച്ചു  നീ പഠിക്കുന്നതും പഠിച്ചതുമായ കര്യങ്ങളെല്ലാം പുസ്തകത്തിൽ എഴുതാനുള്ളതിനാണ്.  അതേ പോലെ തന്നെ, നിന്റെ അകത്ത് നിന്റെ റബ്ബ് (അല്ലാഹു) നിനക്കായി നൽകിയ  ചില  കലകളും രചനകളും കഴിവുകളും ഉണ്ട്, അതെല്ലാം രേഖപ്പെടുത്താനുമാണ്. നല്ല കലകളും രചനകളും നിന്നെയും നിന്റെ ടീച്ചറെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. നിനക്ക് സമ്മാനങ്ങൾ വരെ കിട്ടിയേക്കാം. 

അള്ളാഹു  അവന്റെ ദീൻ (ഇസ്‌ലാം മതം), അവന്റെ പ്രവാചകരിലൂടെ അവതരിപ്പിച്ചത് ജീവിതമാകുന്ന പുസ്തകം നല്ല രീതിയൽ എഴുതാനാണ്.  ഭൂമിയിലെ ജീവിതം സന്തോഷവും, എളുപ്പവും, സുഖകരവുമാവാനാണ്.   തെറ്റുകൾ ചെയ്യാത്ത  മലക്കുകളിലോ, ബുദ്ധിയില്ലാത്ത  മൃഗങ്ങളിലേക്കോ അല്ല അത് നൽകപ്പെട്ടത്. എല്ലാ ന്യൂനതകളും ബലഹീനതയുമുള്ള , തെറ്റുകൾ ചെയ്തു പോകുന്ന, അതേ സമയം വിവേകമുള്ള മനുഷ്യർക്ക് വേണ്ടിയാണ്. അത് കൊണ്ട്  അതിനെ അത് ഉദ്ദേശിക്കുന്നതിൽ അപ്പുറം കൂടുതൽ കൂർപ്പിച്ചു ഭിന്നിക്കാനും, തർക്കിക്കാനും,  പൊട്ടിക്കാനുമല്ല നൽകിയവൻ ഉദ്ദേശിക്കുന്നത്.   ജീവിതമാകുന്ന പുസ്തകം നിന്റെ കഴിവിനകത്ത് നിന്ന് കൊണ്ട്  എങ്ങനെ എഴുതണം എന്ന് അത് നിന്നോട് പറഞ്ഞു തരുന്നു.   നിനക്ക് നിന്റെ റബ്ബ് (അള്ളാഹു) നൽകിയ കഴിവുകളും കലകളും, സാഹചര്യങ്ങളും അവന്റെ പ്രീതിയാൽ, അവന് നന്ദിയുള്ളവനായി നല്ലതിൽ നീ  വിനിയോഗിക്കണം.  നിനക്ക് എന്തെല്ലാം ഈ ഭൂമിയിലെ  ജീവിതത്തിൽ നല്ല വരകൾ വരയ്ക്കാൻ പറ്റുമോ, അതൊക്കെ  നീ അവന്റെ തൃപ്തിയിലായി, അവന് സമർപ്പിക്കാനായി വരക്കുക. ഓരൊ മനുഷ്യൻ്റെയും കർമങ്ങളാകുന്ന വരകൾ മാലാഖമാർ കുറിച്ച് വെക്കുന്നുണ്ട്. മായ്ക്കുന്ന റബ്ബറില്ലാത്ത പെൻസിൽ കൊണ്ടാണ് ജീവിത പുസ്തകം എഴുതുന്നത്. അത് കൊണ്ട്, തെറ്റുകൾ വരും. തെറ്റു പറ്റിയാൽ മാപ്പ് ചോദിച്ച് ജീവിതം മുന്നോട്ടു പോകുക. പടപ്പുകളോട്  ചെയ്തതിനു അവരോടും, പടച്ചവനോട് ചെയ്തു പോയതിനു അവനോടും. 

പിന്നെ ലോകരുടെ റബ്ബ് (അല്ലാഹു) ആരിൽ നിന്നും  പെർഫെക്ഷൻ-പരിപൂർണ്ണത ആവശ്യപ്പെടുന്നില്ല. പരിപൂർണ്ണത ഒന്നിനും തേടേണ്ട, الكمالية لله  പരിപൂര്ണത അല്ലാഹുവിനു മാത്രമാണ്. മറിച്ച് ന്യൂനതകൾ അവനുള്ളതല്ല (سبحان الله), അത് സൃഷ്ടികൾക്ക് ഉള്ളതാണ്.  നിന്റെ ജീവിത മത്സരം യഥാർത്ഥത്തിൽ നീയും നിനക്ക് നൽകിയതും നിൻ്റെ സമയവുമായാണ്. ജീവിതം എന്നത് നീ നിന്നോട് തന്നെ ഉള്ള മത്സരമാണ്, വേറെ ആരുമായി അല്ല. അവനവന്റെ  പ്രവർത്തികളെ ആരാണ് ഏറ്റവും  നന്നാക്കുന്നത് എന്നതാണ് ജീവിത പരീക്ഷ. എല്ലാവരും ഒരുപോലെ ആകണം എന്നത് മനുഷ്യനെ സൃഷ്ടിച്ചവന്റെ  നിയമത്തിലുള്ളതല്ല.  ജീവിതത്തിൽ  എല്ലാ കാര്യങ്ങളിലും   കഴിഞ്ഞു പോയതിൽ നിന്നും മെച്ചപ്പെട്ടവനാകുക. 

മുഴുവൻ മനുഷ്യരാശിയെയും അള്ളാഹു ഒരുമിച്ചു കൂട്ടുന്ന നാളിൽ, ആദാമിനെയും അവന്റെ മക്കളെയും (മനുഷ്യ കുടുംബത്തെ) ഒരേ മൈതാനത്തു ഹാജരാക്കപ്പെടുന്ന, ഉയിർത്തെഴുന്നേൽപ്പ് നാളിൽ.   അന്ന്  കർമങ്ങൾ നന്നാക്കി ജീവിത പുസ്തകത്തെ നല്ല രീതിയിൽ എഴുതിയവനെ പടച്ചവൻ തൃപ്തിപ്പെടുകയും മഹത്തായ  പ്രതിഫലവും നൽകപ്പെടും. അവൻ കാല കാല  സ്വർഗീയ വിജിയിയാകും. ദുഷ്കര്മങ്ങളാൽ തന്റെ ഏടുകൾ നിറച്ചവൻ  മഹാ നഷ്ടത്തിലാകും നരകത്തിൽ.   അത് കൊണ്ട്, ആ  ഒരു വിജയത്തിനായി നീ നിന്റെ ജീവിത പുസ്തകം അവൻ തന്ന പേന (ദീൻ) ഉപയോകിച് എഴുതുന്നതെല്ലാം  എഴുതുക. ഇവിടെയും വിജയിക്കും, അവിടെയും വിജയിക്കും. 

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ. (അല്‍ കഹ്ഫ്  - 18:30)

ٱلَّذِى خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلًاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (Al-Mulk 67:2)

 പ്രവര്‍ത്തനം നന്നാക്കുന്നവൻ  أَحۡسَنُ عَمَلً - Better   എന്നാണ് പറഞ്ഞത് 
 വലിയ പ്രവർത്തികൾ اكبر عَمَلً- എന്ന് പറഞ്ഞില്ല 
 പരിപൂര്ണമായ പ്രവർത്തി اكمل عَمَلً-എന്ന് പറഞ്ഞില്ല
 കൂടുതൽ പ്രവർത്തി اكثر عَمَلً എന്ന് പറഞ്ഞില്ല. 
ശ്രേഷ്ഠമായ പ്രവർത്തി آفضل عملا - എന്ന് പറഞ്ഞില്ല 

അഹ്സനായ അമലുകൾ അക്സറായി ചെയ്യുക - തൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പടുത്തി കൂടുതലായി ചെയ്യുക എന്നതാണ്.  الله اعلم
Ismail Eliat 
𝘗𝘩𝘰𝘵𝘰: 𝘈𝘯 𝘈𝘳𝘢𝘣𝘪𝘤 𝘤𝘢𝘭𝘪𝘨𝘳𝘢𝘱𝘩𝘺 of 𝘘𝘶𝘳𝘢𝘯𝘪𝘤 𝘈𝘺𝘢𝘩 𝘣𝘺 𝘮𝘺 child ما شاء الله 𝘸𝘩𝘪𝘤𝘩 𝘳𝘦𝘢𝘥𝘴.  
'وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ- 𝘞𝘩𝘢𝘵𝘦𝘷𝘦𝘳 𝘣𝘭𝘦𝘴𝘴𝘪𝘯𝘨𝘴 𝘺𝘰𝘶 𝘩𝘢𝘷𝘦 𝘪𝘴 𝘧𝘳𝘰𝘮 𝘈𝘭𝘭𝘢𝘩' (𝘘𝘶𝘳𝘢𝘯:16:53)'

Saturday, May 21, 2022

തത്തയും കൂടും.

രാജാവിന് തൻ്റെ കൊട്ടാരത്തിൽ ഇഷ്ടപ്പെട്ട ഒരു തത്ത ഉണ്ടായിരുന്നു . രാജാവ് പറഞ്ഞു ഇതിന് നല്ല ഒരു കൂട് വേണം. അങ്ങനെ മന്ത്രി ആ കല്പന നല്ല രീതിയിൽ ഏറ്റെടുത്തു. വളരെ മനോഹരമായ സൊർണത്താലും മുത്തുകളാലും അലങ്കരിക്കപ്പെട്ട ഒരു കൂട് ഏതാനും ആഴ്ചകൾ കൊണ്ട് തയ്യാറാക്കി രാജാവിൻ്റെ മുന്നിൽ സമർപിച്ചു. രാജാവിൻ്റെ ആദ്യ ചോദ്യം എവിടെ പോയി തത്ത എന്നായിരുന്നു. മന്ത്രി പറഞ്ഞു അല്ലയോ രാജാവേ ഞങ്ങൽ കൂട് നിർമാണത്തിൻ്റെ തിരക്കിൽ തത്തയെ പരിചരിക്കാൻ മറന്നു.അങ്ങനെ അത് ചത്ത് പോയി.....!!!!

ജീവിതത്തിൽ എല്ലാത്തിലും ഉണ്ട് ഒരു തത്തയു ഒരു കൂടും. നമ്മുടെ പള്ളികൾ കൂടാണെങ്കിൽ അതിലെ തത്ത അതിലെ വിശ്വാസികളാണ്. നിസ്കാരം ഒരു കൂടാണെങ്കിൽ അതിലെ തത്ത അല്ലാഹുവിൻ്റെ സ്മരണയാണ്.  നോമ്പിൻ്റെത് തഖുവയാണ്.  നമ്മുടെ മദ്റസകൾ, സ്ഥാപനങ്ങൾ എല്ലാത്തിലും അതിൻ്റെ അകം ഇല്ലെങ്കിൽ വെറും കൂട് മാത്രം. അല്ലാഹുവിന് ആവശ്യം അകമാണ്. ശരീരം ഒരു കുടാനെങ്കിൽ അതിലെ തത്ത ഹൃദയമാണ്. ആന്തരികം ഉണ്ടെങ്കിൽ ഏതു കൂടും ഭംഗിയാണ്. മിക്കവാറും കൂട് നിർമാണത്തിൽ നാമും മറന്നു പോകുന്നത് അകത്തെ തത്തയെ ആണ്.

اللهم اجعلْ سَرِيرَتي خيرًا من علانِيَتِي ، واجعلْ علانِيَتِي صالحةً
അള്ളാഹുവേ, എന്റെ ബാഹ്യപ്രവൃത്തികളേക്കാൾ എന്റെ ആന്തരികതയെ മികച്ചതാക്കുകയും എന്റെ ബാഹ്യപ്രകൃതിയെ നല്ലതാക്കുകയും ചെയ്യേണമേ. (Sunan Tirmidhi, Hadith: 3586)


Saturday, March 27, 2021

മൊഴിമുത്തുകൾ

  അസ്സലാമു അലൈകും. 📚📖


 بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ. نَحْمَدُهُ وَنُصَلِّيْ عَلَى رَسُوْلِهِ الْكَرِيْمِ



يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ

അവന്‍ [അല്ലാഹു] ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനം നല്‍കുന്നു. ഏതൊരുവന് വിജ്ഞാനം നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്‍കപ്പെട്ടു കഴിഞ്ഞു! (സല്‍)ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും (അല്‍ ബഖറ-2:269)


الْكَلِمَةُ الْحِكْمَةُ ضَالَّةُ الْمُؤْمِنِ حَيْثُمَا وَجَدَهَا فَهُوَ أَحَقُّ بِهَا

“വിക്ജ്ഞാനത്തിന്‍റെ ഒരു വാക്ക് വിശ്വാസിയുടെ നഷ്ടപ്പെട്ട സ്വത്താണ്, അതിനാൽ എവിടെയെങ്കിലും അത് കണ്ടെത്തുമ്പോൾ അവന് കൂടുതൽ അവകാശമുണ്ട്.”  (Ibn Majah: Book 37, Hadith 4308)


നബിമാർ (അ.സ), അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുക്കുകുയും ഹിക്മത്തും ഇൽമും നൽകപ്പെട്ടവരാണ്. ഹിക്മത്തിന്‍റെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രവാചകത്വം. പ്രവാചകന്‍മാരുടെ അനുയായികള്‍ക്കും അവരുടെ ഭാഗ്യമനുസരിച്ച് ഹിക്മത്ത്നല്‍കപ്പെടുന്നു. ‘അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടാണ് ഹിക്മത്തിന്‍റെ തല എന്ന് ഒരു ഹദീഥില്‍ വന്നിരിക്കുന്നു.


ഇൻ ഷാ അല്ലാഹ് ഞാന്‍ ദഅവത്തിന്റെ  ഉലമാക്കളില്‍  നിന്നും ദായികളിൽ നിന്നുമായി കേട്ടതും, വായിച്ചതും, മനിസ്സിലാക്കിയതുമായ  ഏതാനും  ഹിക്മത്തിന്റെ വാക്കുകള്‍, ചില പ്രധാന കാര്യങ്ങൾ, ഉദാഹരണങ്ങൾ എന്നിവ ഇവിടെ പങ്ക് വെക്കുന്നു. 


അല്ലാഹു എനിക്കും വായിക്കുന്നവര്‍ക്കും പ്രോയാചനം ചെയ്യുന്ന കാര്യമാക്കട്ടെ .  ആമീന്‍.

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ


മുഹമ്മദ് ഇസ്മായിൽ എലിയാട്ട്.


1 - ദായിയുടെ ഫിഖ്ർ - عالمي فكر

 അന്ത്യ നാൾ വരെയുള്ള മുഴുവൻ ലോകരുടെയും ഹിദായത്


ബദറിൽ നബി ﷺ യുടെ ഫിഖ്‌ർ ബദ്‌റിലുള്ള 313 സഹാബാക്കളെ കുറിച്ച് മാത്രമായിരുന്നില്ല. മറിച്ച് മുഴുവൻ ലോകരുടെയും എപ്പോഴേക്കുമുള്ളവരുടെയും ഫിഖ്ർ ആയിരുന്നു   തങ്ങൾ ﷺ  ഇപ്രകാരം ദുആ ഇരുന്നപ്പോൾ.


اللَّهُمَّ أَنجِزْ لي ما وَعَدْتَني، اللَّهُمَّ إنَّكَ إنْ تُهلِكْ هذهِ العِصابةَ مِن أهْلِ الإسلامِ، فلا تُعْبَدُ في الأرضِ أبدًا.

അല്ലാഹുവേ , എന്നോടുള്ള നിന്റെ വാഗ്ദാനം നീ പൂർത്തീകരിച്ചു തരേണമേ . അല്ലാഹുവേ നിശ്ചമായും ഇസ്ലാമിന്റെ ഈ ചെറു സംഘം നശിക്കുകയാണെങ്കിൽ  ഭൂമിയിൽ എന്നെന്നേക്കും നിന്നെ ആരാധിക്കപ്പെടുകയില്ല.

2 - ദായി (داعي الى الله - അല്ലാഹുവിലേക്ക് വിളിക്കുന്നവന്റെ)  ഉദാഹരണം സൂര്യനെ പോലെയാണ് سراج.


1 - സൂര്യൻ ചലിക്കുകയും അതിൻ്റെ പ്രകാശം  എല്ലായിടത്തും പരത്തുന്നു. ഇതേ പോലെ ദായി ഭൂമിയിൽ ചലിക്കുകയും ദീനിൻറെ പ്രകാശം എല്ലായിടത്തും  പരത്തുന്നു. 


..... نُورًا يَمْشِى بِهِۦ فِى ٱلنَّاسِ....

....(സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവൻ... (Al-An'am 6:122)


2 - സൂര്യൻ അതിന്റെ പ്രകാശം അല്ലാഹുവിന്റെ ഖജനാവിൽ നിന്നാണ്. അത് എല്ലാവർക്കും എത്തിക്കുന്നു. ഇതേ പോലെ ദായി അല്ലാഹുവിൽ നിന്നും ഇറക്കപ്പെട്ട ഇൽമിൽ നിന്നുമുള്ളത് എല്ലാവരിലും എത്തിക്കുന്നു.


قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِۚ 

പറയുക: "ദിവ്യ സന്ദേശമനുസരിച്ച് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.(Al-Anbiya 21:45)


3 - സൂര്യന് ഒരു സമൂഹത്തോടും വെറുപ്പോ കൂറോ ഇല്ല. എല്ലാവർക്കും ഒരേ പരിഘടന. എല്ലാവർക്കും വെളിച്ചം എത്തിക്കുക എന്നതാണ് അതിന്റെ ഉദ്ദേശം.  അതേ പോലെ ദായി അറബിയെന്നോ, അനറബിയെന്നോ , കറുത്തവനെന്നോ, പാവപ്പെട്ടവനെന്നോ ഒന്നും നോൽക്കാതെ എല്ലാവരോടും ഒരേ പോലെ ഗുണകാംക്ഷിയാണ് .

 وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ 

ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.(Al-A'raf 7:68)


4-സൂര്യൻ അതിന്റെ വെളിച്ചത്തിനു ഒരു പകരവും ആരിൽ നിന്നും   വാങ്ങുന്നില്ല. ഇതേ പോലെ ദായി തന്റെ  ദഅവതിന് ആരോടും ഒരു പ്രതിഫലവും വാങ്ങുകയില്ല.


وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ 

ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു (Ash-Shu'ara' 26:109)


5 - സൂര്യൻ തന്റെ ജോലിയിൽ നിന്ന് ഒഴിവോ റെസ്റ്റോ ഇല്ല ഖിയാമം നാൾ വരെ. ഇതേ പോലെ ദായി തന്റെ ദഅവത്തിന്റെ ജോലിയിൽ നിന്നും ഒഴിവില്ല  മരണം വരെ.


قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا 

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. (Nuh 71:5)


6 - സൂര്യന് ഗ്രഹണം സംഭവിച്ചാൽ ലോകം ഇരുളിലേക്ക് പോകും. ഇതേ പോലെ ദായി ദഅവത്തിന്റെ ജോലി ഉപേക്ഷിച്ചാൽ സ്വന്തമായും മറ്റുള്ളവരും ഇരുളിലാകും.


وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ 

ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (Al-Anbiya 21:87)


فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّۚ وَكَذَٰلِكَ نُۨجِى ٱلْمُؤْمِنِينَ

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (Al-Anbiya 21:88)







6 - നാം ദഅവത്തിന്റെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്,   ലക്ഷ്യം ദഅവത്ത് നമ്മിൽ പ്രവേശിക്കലാണ്.


7 - ദഅവത് ആന്റി ബയോട്ടിക് (Anti Biotic) പോലെയാണ് -അത് അകത്തു മാറാനുള്ളതാണ്.


അഖ്‌ലാഖ്  (സൽസ്വഭാവം), ഓയിന്റ്മെന്റ് (Ointment) പോലെയാണ് - അത് പുറത്തു പെരട്ടാനുള്ളതാണ്.



8 - ഫലായിലിന്റെ ഇൽമ് നമുക്ക് നിത്യവും ആവശ്യമാണ് - വെള്ളവും ഭക്ഷണവും പോലെ.  മസായിലിന്റെ അറിവ് സന്ദർഭികമായി ആവശ്യമാണ് - മരുന്ന് പോലെ. 



9 - മുസ്ലീമിങ്ങളാകുന്ന നാം ഉറങ്ങിയാൽ  ജനങ്ങളെ ആര് ഉണർത്തും?


10- ദഅവത്തിൽ ഡ്രൈവർ ആവുക,  യാത്രക്കാരൻ മാത്രമാവാതെ.


11- സൂറത്  ഇബ്രാഹീം  പാരായണം ചെയ്യുന്നവനെ  ഖാരി എന്ന് വിളിക്കും.


സൂറത്  ഇബ്രാഹിം വ്യാഖ്യാനിക്കുന്നവനെ മുഫസ്സിർ എന്ന് വിളിക്കും.

 

ഇബ്രാഹിം (അ.സ) ന്റെ ജോലി (ദഅവത്) ചെയ്യുന്നവനെ മജ്‌നൂൻ (ഭ്രാന്തൻ) എന്ന് വിളിക്കും.


كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ


ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല. (Adh-Dhariyat 51:52)



12-അല്ലാഹുവിന്റെ ഖജനാവിൽ ഏറ്റവും വിലയേറിയ വസ്തു ഹിദായത് ആണ്. അത് അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്നു. 


നമ്മുടെ ജോലി  ഹിദായത്ത് ചോദിക്കലും അതിനു വേണ്ടി പരിശ്രമിക്കലും.


13-ഭൂമിയിൽ നൽകപ്പെട്ട നിഅമത്തുകൾ അമാനത്ത് ആണ് മുൾക്കിയത് (സ്വന്തമായത്) അല്ല .

ആഖിറത്തിൽ നൽകപ്പെടുന്ന നിഅമത്തുകൾ മുൽക്കിയത് ആണ് അമാനത്ത് അല്ല. 


14- നിഅമത്തുകൾ നൽകിയവന്റെ ഇഷ്ട്ടമനുസരിച്ചു അതിനെ ഉപയോഗിക്കലാണ് അതിന്റെ ശുക്ർ (നന്ദി).


15-ഇൽമ് പള്ളിയിൽ നിന്നും പുറത്തു പോയതോടു കൂടി , പ്രകാശം   (نور) പോയി. മേശയും കസേരയും വന്നതോട് കൂടി  വിനയവും (تواضع) പോയി.  സർട്ടിഫിക്കറ്റ് ലക്‌ഷ്യം വെക്കുന്നതോട്‌ കൂടി, ഇഖ്‌ലാസും (اخلاص) പോയി .


Note: പൊതുവായി പറയുന്നതായിരിക്കില്ല. പക്ഷെ ഇൽമിലും ദഅവത്തിലുമുള്ള നമ്മുടെ പാരമ്പര്യ രീതികളിൽ നിന്നും നാം മാറുന്നതോട് കൂടി, ഒരു പാട് ഗുണ മേന്മകൾ നമുക്ക് നഷ്ടപ്പെട്ടു എന്നത് ഒരു യാഥാർഥ്യമാണ്.


16-നാം പരിശ്രമിക്കുന്നത് അനുസരിച്ചു പഠിക്കും. പഠിക്കുന്നത് അനുസരിച്ചു പരിശ്രമിക്കും.


17-നാം എല്ലാ ആലിമീങ്ങളെയും  അവരുടെ ഇൽമിന്റെ പേരിൽ ബഹുമാനിക്കണം, നമ്മുടെ ദഅവത്തിന്റെ രീതിയോട് വിയോജിക്കുന്നവരാണെങ്കിലും ശരി.


18-ഇൽമുണ്ടായിട്ടും അത്  ഇല്ലാത്തവരോട് പറഞ്ഞു കൊടുക്കാത്തവന്റെ ഉപമ. സമ്പത്തുള്ളവന്റെ വശം ഭക്ഷണം ഉണ്ടായിട്ടും ചുറ്റുമുള്ള പട്ടിണി പാവങ്ങൾക്ക് കൊടുക്കാതെ എടുത്തു വെച്ചു അവസാനം ആർക്കും ഉപയോഗപ്പെടാതെ കളഞ്ഞവനെ പോലെയാണ്.

19 -അല്ലാഹുവിന്റെ മാർഗത്തിൽ ആദ്യമായി പുറപ്പെടുന്നവൻ   ഇരുട്ടിൽ നിന്നിം പ്രകാശത്തിലേക്ക് പോകുന്നത്  പോലെയാണ്, പ്രകാശം വ്യക്തമായിരിക്കും.  

പിന്നെ പിന്നെ പൊറപ്പെടുന്നത് പ്രകാശത്തിൽ നിന്നും പ്രകാശത്തിലേക്കായിരിക്കും, അത് കൊണ്ട്  വെക്തമാകണമെന്നില്ല.


20 -നാം പുറപ്പെടേണ്ടത്  ഇരുളിൻ നിന്നും പ്രകാശത്തിലേക്കാണ്. ഇരുളും കൊണ്ട് പ്രകാശത്തിലേക്കല്ല.


21 - ദഅവത്ത് തുടക്കത്തിൽ ഒരു ഭ്രാന്താണ്. (جنون)

മധ്യത്തിൽ അതു ഒരു കലയാണ്. (فنون)

അവസാനം സമാധാനമാണ് (سكون)



22 -ദഅവത്ത് അതിന്റെ തുടക്കത്തിൽ നിന്യതയാണ്, പിന്നെ അന്തസ്സാണ്. (സുറുമ കല്ല് പോലെ. പൊടിച്ചു പാകമായാൽ  പിന്നെ കണ്ണിൽ ഇട്ടു സൂക്ഷിക്കും).


23 -ദീൻ ഇന്ന് നമുക്ക്  ഭക്ഷണം പോലെയാണ്. ഇഷ്ടമുള്ളത് എടുക്കുന്നു, ഇഷ്ടമില്ലാത്തത് നാം  ഉപേക്ഷിക്കുന്നു.


24-ഭൗതിക ജീവിതം അമലുകളുടെ കമ്പോളമാണ്. (دار الاعمال) അതിൽ ലാഭം കൊയ്തവൻ കൊയ്തു. നാഷട്ടപ്പെട്ടവന് നഷ്ടപ്പെട്ടു. (എന്നെന്നേക്കും).


25 -പരുപരുത്ത വസ്ത്രമിടുന്നതോ, അള്ളാഹു നൽകിയ നിഅമത്തുകൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതല്ല  സുഹ്ദ്. زهد


ഹ്രദയത്തിൽ ദുൻയാവിനോടും അതിലെ  വസ്തുക്കളോടുമുള്ള ആഗ്രഹങ്ങൾ കുറക്കുക എന്നതാണ്  സുഹ്ദ്.


26 -സമ്പത്തിന് (പൈസയ്ക്ക്) കാണാനോ കേൾക്കാനോ സാധിക്കുകയില്ല. പിന്നെ എങ്ങനെ അതു നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കും.?


27 -തന്റെ  കഴിവും മിടുക്കും കൊണ്ടാണ് ഉപജീവനം ലഭ്യമാകുന്നത്  എന്ന് ഉറച്ചു വിശ്യസിക്കുന്നവൻ അവന്റെ റബ്ബിനെ കുറിച്ച് ജാഹിലാണ്, അവൻ എത്ര ഉന്നത വിദ്യാഭ്യാസ ഡിഗ്രി ഉള്ളവനാണെങ്കിലും  ശരി.


28 - സമ്പത്തിനോടും അധികാരത്തിനോടുമുള്ള സ്നേഹത്തിലായി   നാം നമ്മുടെ മക്കളെ വളർത്തുന്നു. നാം അറിയാതെ അവരോട് പറയുന്നത് പോലെ 'നിങ്ങൾ ജീവിതത്തിൽ കാറൂണും ഫിറൌനും ആകുവീന്‍!

29-ദീനിന്റെ പരിശ്രമം എളുപ്പമാണ്. കാരണം അള്ളാഹു  പരിശ്രമത്തെ മാത്രമാണ് നമ്മിൽ   ഏല്പിച്ചിട്ടുള്ളത്. പരിശ്രമ ഫലം  അവൻ ഏറ്റെടുത്തതാണ്.


فَإِنَّمَا عَلَيْكَ ٱلْبَلَٰغُ وَعَلَيْنَا ٱلْحِسَابُ 

എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്. (Ar-Ra'd 13:40)



30-ദീനിന്റെ പരിശ്രമം സമ്പത്തോ കാര്യ  കരണങ്ങളെയോ ആശ്രയിക്കുന്നില്ല. പക്ഷേ നബി ﷺ തങ്ങളുടെ അമലുകളിലേക്ക് - ( സുന്നത്തിലേക്ക്) മുഹ്താജാണ് (ആശ്രിതനാണ്).


31-നബി തങ്ങൾ ﷺ ദാരിദ്രം തിരഞ്ഞെടുത്തു. കാരണം, ദീനോ ദീനിന്റെ പരിശ്രമത്തിനോ സമ്പത്തിന്റെ യാതൊരു ആവശ്യവുമില്ല.


32-നബി തങ്ങൾ ﷺ അള്ളാഹുവിന്റെ അടിമയാണ്. ഉമ്മത്തിനെ ഇബാദത്തിൽ നിലനിർത്തി.


നബി തങ്ങൾ ﷺ അള്ളാഹുവിലേക്ക് ക്ഷണിക്കുന്ന ദായി ആണ്‌. ഉമ്മത്തിനെ ദഅവത്തിൽ നിലനിർത്തി.


33-ദൃശ്യമായ കാര്യങ്ങളിലുള്ള യകീൻ നമ്മുടെ ഹ്രദയങ്ങളിൽ വന്നത്  ദൃശ്യമായത് കാണുന്നതിലൂടെയാണ്.


അദ്രശ്യമായ കാര്യങ്ങളിലുള്ള യകീൻ നമ്മുടെ ഹ്രദയങ്ങളിൽ വരുന്നത് അദൃശ്യ കാര്യങ്ങൾ കേൾക്കുന്നതിലൂടെയാണ്.


34-സഹാബാക്കളുടെ (റ) യകീൻ കാഴ്ചയെ കളവാക്കലും  (നബിﷺ തങ്ങളിൽ നിന്ന്) കേട്ടതിനെ സത്യപ്പെടുത്തലുമായിരുന്നു.


35 -ദുൻയാവ്‌ ഒരു ശരീരമാണെങ്കിൽ (جسد) അതിന്റെ ആത്മാവ് (روح) ദീനാണ്.


ദീൻ ഒരു ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് ദഅവത്താണ്.


ദഅവത്ത് ഒരു ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് മഷൂറയാണ്.


മഷൂറ ഒരു ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് അനുസരണയും ത്യാഗവുമാണ്.


36 -ദഅവത്തിന്റെ ശരീരമാണ് അല്ലാഹുവിന്റെ മാർഗത്തിലുള്ള പരിശ്രമങ്ങൾ. ദഅവത്തിന്റെ റൂഹ് ദുആ ആണ്.


37 -ഉലമാക്കളുടെ ഇടയിലുള്ള മിക്ക അഭിപ്രായ വിത്യാസങ്ങളും, സത്യത്തിൽ ദീനിലുള്ള വിത്യസ്ത അഭിപ്രായങ്ങളാണ്.


38 -അഭിപ്രായങ്ങളിൽ ഭിന്നത ഖൈർ (خير) ആണ്. ഹ്രദയങ്ങളിൽ ഭിന്നത ഷർ (شر) ആണ് 


39 -സഹാബാക്കളിലും (റ), ദീനിലും ദീനിന്റെ പ്രരിശ്രമങ്ങളിലും വിത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവരുടെ ഹ്രദയങ്ങൾ ഒന്നായിരുന്നു.


42- പരിശ്രമിക്കുകയും അല്ലാഹുവിന്റെ മുന്നിൽ കരഞ്ഞു ദുആ ഇരക്കുകയും ചെയ്യുന്നവനെ അള്ളാഹു ഹിദായത്തിന്  കാരണക്കാരനാക്കും.  നാം നമ്മുടെ അവസ്‌ഥ ഓർത്ത് കരഞ്ഞിട്ടില്ല.   എപ്പോഴാണ്  നാം ഉമ്മത്തിന്റെ അവസ്ഥയിൽ കരയുന്നത്?

 

43  - ഹ്രദയത്തിലുള്ള (ആത്മീയമായ) രോഗങ്ങളാണ് ശാരീരികമായ അസുഖങ്ങളേക്കാൾ   മാരകമായത്. ഹ്രദയംഗമായ പാപങ്ങളാണ് ശരീരം കൊണ്ടു ചെയ്യുന്ന പാപത്തേക്കാൾ വലുതും.


44- ഉദാഹരണം: പള്ളികളാണ് നമ്മുടെ ഹോസ്പിറ്റലുകൾ. ആലിമീങ്ങളാണ് ഡോക്ടർമാർ. ഖുർആനും ഹദീസും ആണ് ഫാർമസി.  സാധാരണക്കാരായ  ദായികൾ  ആംബുലൻസുകളാണ്.


തബ്‌ലീഗിന്റെ പരിശ്രമം ആംബുലൻസിന്റെ ജോലിയാണ്. (ഈമാനിൽ) ബലഹീനരായയിട്ടുള്ള രോഗികളെയും,  അപകടത്തിൽ (പാപത്തിൽ) പെട്ടവരേയും ഹോസ്പിറ്റലിൽ എത്തിക്കുന്ന ജോലി. മരുന്നും ചികിത്സയും ഡോക്ടറുടെ നിർദേഷാടിസ്ഥാനത്തിൽ മാത്രം.


45-അപകടത്തിൽ പെട്ടവന്റെ തലയാണ് ആധ്യമായി പരിശോധിക്കുക. ശരീരത്തിൽ തലക്കുള്ള സ്ഥാനമാണ് ദീനിൽ നമസ്കാരത്തിനുള്ളത്. തല (നമസ്കാരം) ശരിയാണെങ്കിൽ മറ്റുള്ള മുറിവുകളും തെറ്റുകളും  ശരിയാകും.


46-മുഅദ്ദിൻ  ചെവികൽ രണ്ടും   അടച്ചാണ്  ബാങ്ക് വിളിക്കുക.  ഇതേ പോലെ ദായി ജനങ്ങൾ എന്തു പറയുന്നു എന്ന് കേൾക്കാതെ ചെവികൾ അടച്ചു   ഏകനായ  അള്ളാഹുവിനെ മഹത്ത്വപ്പെടുത്തുന്നവനാണ്. 


മറ്റുള്ളവർ എന്തു പറയുന്നു എന്ന് നോക്കേണ്ടതില്ല.  അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാളും നല്ല വാക്കുകൾ വേറെ പറയാനോ കേൾക്കാനോ  ഇല്ല.


47-സഹാബാക്കൾ അള്ളാഹുവിനെ മഹത്ത്വപ്പെടുത്തി, അള്ളാഹുവിന് പുറമെ ഉള്ള  വസ്തുക്കളെ നിസ്സാരമാക്കി.   അവർ മഹത്ത്വപ്പെടുത്തിയ ഒരുവന്റെ (അള്ളാഹുവിന്റെ) അടിമകളാവുകയും  നിസ്സാരപ്പെടുത്തിയതിനെ അള്ളാഹു  അവരുടെ കാൽ കീഴിലും ആക്കി.


നാം ഇന്ന് ഏതൊന്നിനെ മഹത്ത്വപ്പെടുത്തുന്നുവോ, അള്ളാഹു നമ്മെ അതിന്റെ അടിമകളാക്കി. (അധികാരം, അധികാരികൾ, സമ്പത്ത് മുതലായവ).


48-പ്രബഞ്ചത്തിൽ  എല്ലാം   അല്ലാഹുവിന്റെ കല്പന അനുസരിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു. (ആറ്റം മുതൽ ഗ്രഹങ്ങൾ വരെ). നാമും അല്ലാഹുവിന്റെ കല്പന അനുസരിച്ചു  ചലിച്ചാൽ, മറ്റെല്ലാ ചലനങ്ങളേയും   നമുക്ക് അനുകൂലമായി അവൻ ചലിപ്പിക്കും


49-

قُلْ هُوَ ٱللَّهُ أَحَدٌ 

പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. (Al-Ikhlas 112:1).


അള്ളാഹു ഏകനാണെന്നു നാക്കു കൊണ്ടു പറയാൻ എളുപ്പമാണ്. പക്ഷെ, എന്റെ ജീവിതത്തിൽ എനിക്ക് അവൻ ഒരേ ഒരുവനാണോ? 


50-സുജൂദിൽ (നമസ്കാരത്തിൽ) അറിയാൻ സാധിക്കും. നമ്മുടെ ഹ്രദയത്തിൽ ആരാണ്  എന്ന്‌. (അല്ലാഹുവാണോ മറ്റുള്ളവരാണോ എന്ന്)


51-ഉദ: ഓട്ടോമാറ്റിക് ഡോറുകൾ തുറക്കുന്നത് അതിലേക്കു നടന്നു അതിന്റെ അടുത്ത് വരുന്നവനാണ്. ദൂരെ   നോക്കി നിൽക്കുന്നവന് അടഞ്ഞതായി കാണും. ഇതേ പോലെ അല്ലാഹുവിന്റെ മാർഗത്തിൽ വാതിലുകൾ തുറക്കുന്നത് ആ വഴിയിൽ പുറപ്പെട്ടു നടക്കുന്നവനാണ്. ദൂരെ  നിന്ന് നോക്കുന്നവന് തുറക്കണമെന്നില്ല.


തുറന്നവന് പിന്നെയും വാതിലുകൾ തുറന്നു കൊണ്ടേ ഇരിക്കും. അവൻ പലതും കാണും, അനുഭവിക്കും  ഉദ: എയർപോർട്ടിൽ പ്രധാന ഓട്ടോമാറ്റിക് കവാടം തുറന്നാൽ, പിന്നെ എമിഗ്രേഷൻ, കസ്റ്റംസ്, പിന്നെ ഫ്ലൈറ്റിൽ കയറി ഭൂമിയിൽ നിന്നും പൊങ്ങുന്നത്  വരെ (മരണം വരെ) ഓട്ടോമാറ്റിക് ഡോറുകളാണ്. 




52-ഉദ: അള്ളാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവന്റെ അനുഭവം നല്ല ചൂടും എരുവുമുള്ള കബാബ് തിന്നുന്നവനെ പോലെയാണ്.  പുറമെ ഉള്ളവന് വലിയ ത്യാഗമായിട്ടു തോന്നും തിന്നുവന്റെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളമൊലിക്കുന്ന അവസ്ഥ കണ്ടാൽ.  


കബാബ് രുചിച്ചവനാകട്ടെ അതിന്റെ രുചിയാൽ പിന്നെയും പിന്നെയും തിന്നുന്നു. 


53-ചായയിൽ പഞ്ചസാര ഉണ്ട്, ഒന്ന് ഇളക്കണം. سكر موجود في الشاي، لازم يحرك


അതായത് ഉമ്മത്തിൽ ഈമാൻ ഉണ്ട്, ഒന്ന് ഇളക്കിയാൽ (ഗസ്ത് ചെയ്താൽ) പുറത്തു വരും.


54-ഹർക്കത്തിലാണ് ബർക്കത് 

في الحركة بركة.


55-അറബികൾ വാഹനത്തിന്റെ ചേസിസ്‌ (Chesis) പോലെയാണ്. നേരെ ഉണ്ടെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ എന്ത് ത്യാഗവും വഹിക്കും. ചേസിസ് ശരിയില്ലെങ്കിൽ അത് പിന്നെ നേരെ ആക്കാനും പാടാണ്.


മലയാളികളും ഏകദേശം അങ്ങനെ തന്നെ


56-ദീനിൽ സംസാരങ്ങളുടെ സ്ഥാനം ശരീരത്തിൽ നാക്കിനുള്ള സ്ഥാനമാണ്. 70 കിലോ ശരീരത്തിൽ 70 ഗ്രാം മാത്രമാണ് നാക്ക്. ദീൻ കൂടുതൽ പ്രവർത്തിയാണ്.

57- ഉദ: ഒരു പാട് പരിശ്രമത്തിലൂടെയും ത്യാഗത്തിലൂടെയും ആണ് ചായ ഇലകൾ അവസാനമായി  ചായപ്പൊടി ആകുന്നത്. അതു കൊണ്ട് തന്നെ, പാലില്ലാതെയോ , പഞ്ചസാരയില്ലാതെയോ ചായ ഉണ്ടാക്കാം. പക്ഷെ  ചായപൊടിയുടെ  പങ്കില്ലാതെ ഒരു ചായയും ചായയാവുകയില്ല.


ഇതേ പോലെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ, എന്ത് ഉണ്ടായാലും  ഇല്ലെങ്കിലും, 'ത്യാഗം' ത്യാഗത്തിന്റെ   പങ്കില്ലാതെ  അല്ലാഹുവിന്റെ മാർഗം ആ  മാർഗമാവുകയില്ല. 



58- ശരിയായ മാർഗത്തിലുള്ള പരിശ്രമത്തിൽ ത്യാഗം ഉണ്ടാവും. ഉദ:  ചെയിൻ പൊട്ടിയ സൈക്കളിൽ  ഇരുന്നു  ചവിട്ടാൻ വളരെ എളുപ്പമാണ്, പക്ഷെ എത്ര ചവിട്ടിയാലും മുന്നോട്ടു പോവുകയില്ല. ചെയിൻ നേരെ ഉള്ള സൈക്കിൾ ചവിട്ടൽ  ത്യാഗമാണ്, അത്  ചവിട്ടുന്ന ത്യാഗത്തിന്‌ അനുസരിച്ചു 

സ്വന്തത്തെ ആ മാർഗത്തിൽ  മുന്നോട്ടു നയിക്കും. 


59-അല്ലാഹിവിന്റെ വാഗ്ദാനം ഉള്ളത് അമലുകളുടെ ഒറിജിനലിലാണ്. ഫോട്ടോ കോപ്പിയിലല്ല.


 അമലുകളുടെ യാഥാർത്ഥ്യത്തിലാണ് അതിന്റെ രൂപത്തിലല്ല എന്ന് സാരം 


60 - അല്ലാഹുവിന്റെ വാഗ്ദാനം  അമലുകളിലാണ്, വസ്തുക്കളിലല്ല .

61-ആഖിറത്തിൽ ഒരൊറ്റ നന്മയുടെ കാര്യത്തിലായിരിക്കും ഒരുപക്ഷേ തീരുമാനമാവുക നരകമാണോ സ്വർഗമാണോ എന്ന്.


ദീനിൽ ഒരു നന്മയും നിസ്സാരമല്ല


62-മുആഷിറാത്ത് معاشرات - (സാമൂഹ്യ  ജീവിതം) ദീനിന്റെ ഒരു അടിസ്ഥാനമാണ്.   അത് മൗനമായ  ദഅവത്ത് ആണ്. പേനെയോ കടലാസോ ഒന്നുമില്ലാതെ ജീവിതത്തിൽ നിന്നും ജീവതത്തിലേക്കു, ഹ്രദയത്തിൽ നിന്നും ഹ്രദയത്തിലേക്കു ചെയ്യപ്പെടുന്ന ദഅവത്.


63-മുആഷിറയുടെ അടിസ്ഥാനം حسن الظن നല്ല വിചാരമാണ് - തെളിവില്ലെങ്കിലും അതു പാലിക്കേണ്ടതാണ്. 

മോശമായ വിചാരം سوء الظن - തെളിവുണ്ടെങ്കിലും ഉപേക്ഷിക്കേണ്ടതാണ് .


64- ജനങ്ങൾക്ക്‌ നമ്മുടെ സംസാരമല്ല  പ്രതിഭലിക്കുന്നത്. മറിച്ച് അമലുകളും, സോഭാവവും, സിഫാത്കളുമാണ്.


65- നബി (സ) വിരൂപിയിൽ സൗന്ദര്യം കാണുമായിരുന്നു. ഒരു ഉമ്മ സൊന്തം വിരൂപിയായ കുട്ടിയിൽ സൗന്ദര്യം കാണുന്നത് പോലെ.


66- നാം പാപികളുടെ പാപത്തെ വെറുക്കുന്നു, പാപിയെ എല്ല.  ഉമ്മ കുട്ടിയിലുള്ള അശുദ്ധിയെ വെറുക്കുന്നു, കുട്ടിയെ എല്ല.



Sunday, April 12, 2020

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍..... -കടപ്പാട് വാട്സ്ആപ്പ്

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍..Everything you need to know about visiting the Sahara



ബാഗ്ദാദില്‍.....
മൗലാന ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളുടെ ജമാ അത്ത്‌ മുംബൈയില്‍ നിന്നും ഇറാഖിലെ ബസറയിലേക്ക്‌ പുറപ്പെട്ടു, അവിടെ നിന്നും ബാഗ്ദാദ്‌ നഗരത്തില്‍ എത്തിയ അദ്ദേഹം എഴുതിയ വിശദമായ കത്തിന്റെ ഒരു ഭാഗം ഇവിടെ കുറിക്കുന്നു...

"ഞങ്ങള്‍ ബാഗ്ദാദില്‍ ഇമാം അബൂ ഹനീഫ(റ:അ) അവര്‍കളെ അടക്കം ചെയ്തിരിക്കുന്ന പള്ളിയില്‍ എത്തിയപ്പോള്‍ ആ പള്ളിയുടെ ഇമാം 'ഷൈഖ്‌ അബ്ദുല്‍ ഖാദര്‍ (റ:അ)യെ സന്ദര്‍ശിച്ചു, അദ്ദേഹം വലിയ ഗുണഗണങ്ങള്‍ ഉള്ള മഹാനാണ്‌, ജ്ഞാനവും, തഖ്‌ വയും ,ബുദ്ധി കൂര്‍മ്മതയുള്ളവരുമായ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു, നാട്ടില്‍ ഉപരിപ്ലവ നാഗരികത നിറഞ്ഞു നില്‍ക്കുന്ന, സ്ത്രീകള്‍ പര്‍ദ്ദ ഉപേക്ഷിച്ച്‌ ചുറ്റി നടക്കുന്ന, മോശമായ സാഹചര്യങ്ങള്‍ക്കു നടുവില്‍ ജനങ്ങള്‍ക്കിടയില്‍ ദീന്‍ നിലനിര്‍ത്തുവാനുള്ള ഏകാംഗ പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണദ്ദേഹം, അതോടൊപ്പം തന്നെ അദ്ദേഹം ഒരു ഷൈഖുമാണ്‌,.

ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വന്നവരാണ്‌ എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു " കുറേ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അഹ്‌ ലുല്‍ കഷ്ഫായ ഒരു മഹാന്‍ എന്നോട്‌ ഇന്ത്യയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടിരുന്നു, ഹിന്ദുസ്ഥാന്‍ വലിയ ഒരു നാടാണല്ലോ? ഞാന്‍ എവിടെയാണ്‌ പോകേണ്ടത്‌ എന്ന് ചോദിച്ച ഉടന്‍ അദ്ദേഹം ദില്ലിയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടു, എന്നാല്‍ അദ്ദേഹത്തിന്‌ ഇന്ത്യയെക്കുറിച്ച്‌ ഒന്നും തന്നെ അറിയുമായിരുന്നില്ല, വളരെ അത്യാവശ്യമായും, സമാധാനമില്ലാത്തതുപോലെ നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയിലേക്ക്‌ പോകണം എന്നദ്ദേഹം എന്നോടാവശ്യപ്പെട്ടു, അല്ലാഹു ത ആലാ ആ നല്ല ദിവസം കൊണ്ടുവരട്ടെ!".

തുടര്‍ന്ന് ദീനിന്റെ പരിശ്രമം എങ്ങനെ നല്ല നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് ഞങ്ങള്‍ അദ്ദേഹത്തോട്‌ വിശദമായി എടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ആശ്ചര്യത്തോടെ "എനിക്കു ദില്ലിയെ പറ്റിയുള്ള കാര്യം മനസിലായി, അവിടെത്തന്നെയാവും ദീനിന്റെ ചിന്തയുള്ള മഹാന്മാര്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌" എന്ന് അതിശയത്തോടെ പറഞ്ഞു.


ഷാം ജമാ അത്ത്‌......

മൗലാനാ ഈസ്സാ മുഹമ്മദ്‌ പാലന്‍പൂരി(റ:അ) അറബ്‌ നാടുകളില്‍ കഠിനമായി പരിശ്രമിച്ച മഹാനാണ്‌, അദ്ദേഹമാണ്‌ മൗലാനാ ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളെ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടുത്തിയത്‌ എന്ന് പറയപ്പെടുന്നു, അദ്ദേഹം ഷാമില്‍ (ഫലസ്തീന്‍) പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ സാഹിബ്‌(റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തിന്റെ ചുരുക്കം താഴെ പറയുന്നു:

"അല്ലാഹുവിന്റെ ക്രിപയാലും, അങ്ങയുടെ ദു:ആ ബര്‍ക്കത്തിനാലും, ഇവിടെ നല്ല വേഗതയില്‍ ദീനിന്റെ പരിശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, അറബികള്‍ ഈ പരിശ്രമം കണ്ട്‌ ഉയര്‍ന്ന അവേശഭരിതരായി മാറുന്നു, ഈ നാട്ടിലെ ഉലമാക്കളെ ഖുസൂസി മുലാഖാത്തില്‍ പോയി കാണുമ്പോള്‍ അവര്‍ അതിരില്ലാത്ത അതിശയം കൂറുന്നു, തുടര്‍ന്ന് ദീനിന്റെ പരിശ്രമത്തിന്റെ രീതികളെ എടുത്തു പറയുമ്പോള്‍ വേദനയോടെ സ്വയം, "തങ്ങള്‍ സത്യമായും ദീനിനെ നശിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്‌" എന്ന് പറഞ്ഞുകൊണ്ട്‌ കുഗ്രാമങ്ങളിലേക്ക്‌ പോലും കൂട്ടത്തോടെ പുറപ്പെടാന്‍ തയ്യാറാകുന്നു, ഷാമില്‍ അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതിനാല്‍ രാത്രിയില്‍ കര്‍ഫിയൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു എന്നിരുന്നാലും ഞങ്ങളുടെ ജമാ അത്ത്‌ ഇഷാ നമസ്കാരത്തിനു ശേഷവും പരിശ്രമിക്കുന്നു, അല്ലാഹു ത ആലാ അതു കാരണമായി എല്ലാ തടസ്സങ്ങളെയും നീക്കി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു,.

ചില സമയങ്ങളില്‍ ഇഷാ നമസ്കാരത്തിനു ശേഷം ഞങ്ങള്‍ തെരുവുകളിലേക്ക്‌ ചെല്ലുമ്പോള്‍ 'നിങ്ങളാരാണ്‌' എന്നു ചോദിച്ചു കൊണ്ട്‌ പോലീസുകാര്‍ ഓടിവരും, എന്നാല്‍ ഞങ്ങള്‍ അസ്സലാമു അലൈക്കും എന്നു പറയുമ്പോല്‍ തന്നെ 'അല്ലാഹു നിങ്ങള്‍ക്ക്‌ നന്മ ചെയ്യട്ടെ എന്നു പറഞ്ഞു കൊണ്ട്‌ അവര്‍ മടങ്ങിപ്പോകും'..

അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതു കാരണമായി സ്കൂളുകള്‍ കോളേജുകള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പരിശ്രമിച്ച്‌ അവരെ ഒരുമിച്ച്‌ കൂട്ടി, മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു, ഞങ്ങളുടെ വാക്കുകളില്‍ നിന്നും ഒരു പുത്തനുണര്‍വ്‌ സ്വീകരിച്ച ആ വിദ്യാര്‍ത്ഥികള്‍ ഞങ്ങളോടൊപ്പം പുറപ്പെട്ട്‌ ഗ്രാമങ്ങളില്‍ പരിശ്രമിച്ചു, ഞങ്ങളില്‍ നിന്നും പരിശ്രാത്തിന്റെ രീതികളും, ചിട്ടകളും ചോദിച്ച്‌ പഠിക്കുകയും, അവ എഴുതിയെടുക്കുകയും ചെയ്തു, ഞങ്ങള്‍ ത അ്‌ ലീം അവരെ ക്കൊണ്ടുതന്നെ ചെയ്യിച്ചു, മൂന്നു-നാലു സ്ഥ;ലങ്ങളില്‍ അവര്‍ തന്നെ ആറു സിഫാത്തുകള്‍, ബയാന്‍, അഹാരാദി കാര്യങ്ങളുടെ ഉസൂലുകള്‍ പറയുന്ന നിലയിലേക്ക്‌ മുന്നേറി, ഞങ്ങളെത്തന്നെയും അവര്‍ വലിയ രീതിയില്‍ തഷ്കീല്‍ ചെയ്യാന്‍ ആരംഭിച്ചു..

അറബ്‌ മക്കള്‍ ഞങ്ങളോട്‌ ദു:ആ ചെയ്യുവാന്‍ ആവശ്യപ്പെടുന്നു, "തങ്ങള്‍ ദീനിന്റെ പരിശ്രമത്തെ വിട്ടുകളഞ്ഞതു കാരണമായി ഭാഗ്യം കെട്ടവരായി പോയിരിക്കുന്നു!" എന്നു പറയുന്നു... ഞങ്ങളുടെ ജമാ അത്ത്‌ ഇവിടെയെത്തി കുറച്ചു കാലത്തിനുള്ളില്‍ തന്നെ വളരെയധികം ചെറുപ്പക്കാരുടെ ജീവിതത്തില്‍ സുന്നത്തായ നടപടിക്രമങ്ങള്‍ ഹയാത്തായി, സുന്നത്തായ താടി, സുന്നത്തായ വേഷങ്ങള്‍..........

ഹലബ്‌ നഗരത്തിലെ മുഖ്യ ഖാളിയെ ഖുസൂസി മുലാഖാത്തില്‍ സന്ദര്‍ശിച്ചു, ഹലബ്‌ നഗരത്തിലാണ്‌ ഹസ്രത്‌ സക്കരിയാ(അ)യുടെ ഖബര്‍ ഷെരീഫ്‌ സ്ഥിതി ചെയ്യുന്നത്‌, അദ്ദേഹത്തോട്‌ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെപ്പറ്റിയും, ചുറ്റുമുള്ള ഗ്രാമങ്ങളിലെ അവസ്ഥകളെപ്പറ്റിയും എടുത്തു പറഞ്ഞു, ഒരു ഗ്രാമത്തിലേക്ക്‌ ഞങ്ങള്‍ കട്‌അന്നു ചെല്ലുമ്പോള്‍ ആ ഗ്രാമവസികളായ പുരുഷന്മാരും സ്ത്രീകളും ഒന്നു ചേര്‍ന്ന് ആടിപ്പടിക്കൊണ്ടിരുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം അതുകേട്ട്‌ അതിശയപ്പെട്ടു!

അടുത്ത ദിവസം വലിയ ഖാളീ സാഹിബു തന്നെ ഞങ്ങളെ തേടി ഞങ്ങള്‍ തങ്ങിയിരുന്ന പള്ളിയിലെത്തി, മറ്റൊരു പള്ളിയില്‍ ബയാന്‍ പൂര്‍ത്തിയാകുന്നതു വരെയും അദ്ദേഹം ഇരുന്നു, ബയാന്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹവും ഏതാനും വാക്കുകള്‍ പറഞ്ഞ്‌ ജനങ്ങളോട്‌ പേരു കൊടുക്കിന്‍ എന്നു പറഞ്ഞ്‌ തഷ്കീല്‍ ചെയ്തു,.

ഹലബ്‌ നഗരത്തില്‍ നിന്നും പുറപ്പെടും മുന്‍പ്‌ അദ്ദേഹത്തെ കണ്ട്‌ യാത്ര പറയണമെന്നും, ദു:ആ ചെയ്യിക്കണമെന്നുമുള്ള ഉദ്ദേശത്തില്‍ ഞങ്ങള്‍ കോടതിയില്‍ പോയിരുന്നു, അദ്ദേഹത്തോട്‌ ദു:ആ ചെയ്യണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ " ഞാന്‍ അതിന്‌ യോഗ്യതയുള്ളവനല്ല നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വന്നിരിക്കുന്നു, നിങ്ങള്‍ ദു:ആ ചെയ്യിന്‍ ഞാന്‍ ആമീന്‍ പറയാം .." എന്നു പറഞ്ഞ്‌ ഞങ്ങളെക്കൊണ്ടു തന്നെ ദു:ആ ചെയ്യിച്ചു, കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കൂട്ടി ഇവരെ മുസാഫഹാ ചെയ്യിന്‍, ഇവരുടെ മുഖങ്ങളെയും, വസ്ത്രങ്ങളെയും നോക്കിന്‍.. ഈ അജമി മക്കള്‍ നബി(സ:അ) തങ്ങളുടെ സുന്നത്തുകളെ എത്രത്തോളം ഉയര്‍ന്ന നിലയില്‍ പിന്‍പറ്റിയിരിക്കുന്നു.. എന്ന് മനസ്സിലാക്കിന്‍" എന്നുപറഞ്ഞു കൊണ്ട്‌ ഞങ്ങളെ മുസാഫഹാ ചെയ്ത്‌ ഞങ്ങളുടെ നെറ്റികളില്‍ മുത്തമര്‍പ്പിച്ചു.... അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര-ധാരയായി ഒഴുകിക്കൊണ്ടിരുന്നു............

ഇതു പോലെ ഹമായില്‍ ഒരു വലിയ മഹാനെ സന്ദര്‍ശിച്ചു, അദ്ദേഹത്തിന്‌ 100 വയസ്സുണ്ട്‌ എന്ന് പറയപ്പെട്ടു, ഈ മഹത്തായ പരിശ്രമം ഇന്ത്യയില്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ പറ്റി സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം വളരെയധികം ആശ്ചര്യത്തോടെ "ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു, ഹമായില്‍ ഹാജി മുഹമ്മദ്‌ റവ്വാസ്‌ സാഹിബ്‌ വളരെയധികം നുസ്രത്ത്‌ ചെയ്തിരുന്നു..

ഇദ്ദേഹം മൗലാനാ യൂസുഫ്‌ സാഹിബ്‌ (റ:അ)അവര്‍കളുടെ കാലത്ത്‌ പരിശ്രമത്തില്‍ സജീവമായി, പലതവണ ഇന്ത്യയില്‍ വന്നു, അദ്ദേഹതിന്റെയടുക്കല്‍ എത്തുന്ന ജമാ അത്തുകള്‍ക്ക്‌ വളരെയധികം സേവനങ്ങള്‍ ചെയ്യുമായിരുന്നു, സ്വന്തമായി ഭക്ഷണം പാകം ചെയ്ത്‌ ജമാ അത്തുകളെ കഴിപ്പിച്ചിരുന്നു, ജമാ അത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങി അലക്കിക്കൊടുക്കും, ഗഷ്ഠ്തുകളീല്‍ കൂട്ടിക്കൊണ്ടുപോകും, അദ്ദേഹം സ്വയം "ഞാന്‍ ഒരു മേവാത്തി" എന്നുപറഞ്ഞ്‌ പരിചയപ്പെടുത്തുമായിരുന്നു,

ഹമായിലെ ഒരു അറബി നേതാവ്‌ രാത്രി നബി(സ:അ) തങ്ങളെ സ്വപ്നം കാണുകയും, തങ്ങള്‍ അദ്ദേഹത്തോട്‌ "ഈ ഹിന്ദുസ്ഥനികള്‍ എന്റെ പരിശ്രമത്തെ ഏറ്റെടുത്തിരിക്കുന്നു, നിങ്ങളും അവരോടൊപ്പം ചേര്‍ന്ന് പരിശ്രമിക്കിന്‍.." എന്ന് കല്‍പ്പിക്കുകയും ചെയ്തു, ഈ സ്വപ്നത്തെക്കുറിച്ചുള്ള പ്രസ്താവനയുണ്ടായ ഉടനേ ആ നഗര വാസികള്‍ മുഴുവനും പൂര്‍ണ്ണ മനസ്സോടെ ദീനിന്റെ പരിശ്രമത്തില്‍ ഇടപെടുവാന്‍ ആരംഭിച്ചു,

ജമാ അത്ത്‌ ഹമായില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അനുദിനം അനേകായിരം സ്വലാത്തുകള്‍ ഓതിക്കൊണ്ടിരുന്ന ഒരു സ്ത്രീരത്നം ജമാ അത്തിന്‌ ആഥിത്യമരുളുവാനായി ക്ഷണിച്ചു, ജമാ അത്ത്‌ അവരുടെ ക്ഷണത്തെ പറ്റി ഹാജി റവ്വാസ്‌ സാഹിബിനോട്‌ അലോചിച്ചു, അദ്ദേഹം ആ സ്ത്രീരത്നതിന്റെ വിരുന്ന് നിര്‍ബന്ധമായും സ്വീകരിക്കണം, എന്തെന്നാല്‍ അവര്‍ ഹസ്രത്‌ ഷൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ:അ) യുടെ പരമ്പരയില്‍ ഉദിച്ചവരും ഉയര്‍ന്ന സിഫാത്തുകള്‍ ഉള്ളവരുമാണ്‌ എന്നറിയിച്ചു,

(1972ല്‍ ഞങ്ങളുടെ (ഗ്രന്ഥകര്‍ത്താവിന്റെ) ജമാ അത്ത്‌ ഹമായില്‍ എത്തിയ സമയം ഈ കുടുംബത്തില്‍പ്പെട്ട വയസ്സായ ഒരു മഹാന്റെയടുത്തേക്ക്‌ ഷൈഖ്‌ റവ്വാസ്‌ സാഹിബ്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിച്ചിരുന്നു, ഉര്‍ദു ഭാഷയും അറിയാമായിരുന്ന അദ്ദേഹം ഞാന്‍ മദ്രാസ്സില്‍ നിന്നുമാണ്‌ എന്നറിയിച്ചപ്പോള്‍ പുതുക്കല്ലൂരി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ വഹ്വാബ്‌ സാഹിബ്‌ സുഖമായിരിക്കുന്നോ എന്നന്വേഷിച്ചു)

ജമാ അത്ത്‌ ആഥിത്യം സ്വീകരിച്ച്‌ ചെന്ന സമയം ആ സ്ത്രീരത്നം ഒരു മറവിലിരുന്ന് നിങ്ങളില്‍ അറബി സംസാരിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? എന്നന്വേഷിച്ചു, മൗലാന ഉമര്‍ പാലന്‍പൂരി അവര്‍കള്‍ക്കറിയാം എന്നു പറഞ്ഞപ്പോള്‍ ആ മഹതീരത്നം "നിങ്ങളില്‍ ആരെയും എനിക്ക്‌ പരിചയമില്ലാതിരുന്നിട്ടും, എന്തുകൊണ്ടാണ്‌ ഞാന്‍ നിങ്ങളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്‌ എന്ന് നിങ്ങള്‍ക്കറിയാമോ?... സത്യം എന്തെന്നാല്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.. ആകാശത്തില്‍ നിന്നും ഒരു കിരീടം ഇറങ്ങി വന്ന് അത്‌ ഒരു ഇന്ത്യക്കാരന്റെ തലയില്‍ അണിയിക്കപ്പെട്ടു, അദ്ദേഹം നിങ്ങളുടെ കൂടെയുണ്ടോ എന്നറിയാനാണ്‌ ഞാന്‍ നിങ്ങളെ ക്ഷണിച്ചത്‌.. എന്നാലിപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂടെയില്ല, അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങളെല്ലാം എനിക്കറിയാം" എന്നു പറഞ്ഞു, അവര്‍ സൂചിപ്പിച്ചതെല്ലാം മൗലാനാ യൂസുഫ്‌ (റ:അ) അവര്‍കളെക്കുറിച്ചായിരുന്നു,

ഹമായില്‍ നല്ല നിലയില്‍ ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നു, വാരാന്ത്യ ഇജ്തിമായില്‍ ആയിരക്കണക്കായ ജനങ്ങള്‍ അവിടെ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയില്‍ ഒരുമിച്ചു കൂടുന്നു, ഈ പള്ളി ആദ്യം ബനീ ഇസ്രായീലിയരുടെ നമസ്കാര സ്ഥലമായിരുന്നു, അവരിലെ സൂഫിയായിരുന്ന ഒരാള്‍ ഇബാദത്ത്‌ ചെയ്തിരുന്ന പ്രത്യേകമായ രണ്ട്‌ ഉയര്‍ന്ന ഖുബ്ബകള്‍ ഇന്നും ആ പള്ളിയുടെ മുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു, യഹൂദികള്‍ക്ക്‌ ശേഷം ഈ പള്ളി ക്രൈസ്തവരുടെ മാതാവിന്റെ ചര്‍ച്ചായി മാറി, പിന്നീട്‌ മുസ്‌ ലിമീങ്ങളുടെ ഭരണകാലത്ത്‌ ഇത്‌ വീണ്ടും പള്ളിയാക്കി മാറ്റപ്പെട്ടു,

ഹസ്രത്‌ ഖാലിദ്‌ ഇബ്നു വലീദ്‌(റ:അ) ഷാം കീഴടക്കിയപ്പോള്‍ ഹമാ നഗരവും അതില്‍ ഉള്‍പ്പെട്ടിരുന്നു, അദ്ദേഹം ഈ കെട്ടിടത്തിലേക്ക്‌ കടക്കുമ്പോള്‍ വലിയ ജനാലയുടെ തടിച്ച ഉരുക്കു കമ്പികളില്‍ തന്റെ വാളുകൊണ്ട്‌ വെട്ടിയ അടയാളം ഇന്നും അവിടെ നിലനില്‍ക്കുന്നു, ആ തടിച്ച കമ്പികളും അദ്ദേഹത്തിന്റെ വെട്ടേറ്റ്‌ പിളര്‍ന്നു പോയി, നബി(സ:അ) തങ്ങള്‍ ഖാലിദ്‌ ഇബ്നു വലീദ്‌ (റ:അ) അവര്‍കളെ അല്ലാഹുവിന്റെ വാള്‍ എന്ന് സ്ഥാനപ്പേര്‌ നല്‍കി വിളിച്ചതിന്റെ ഒരു അടയാളം ഞങ്ങള്‍ അവിടെ നേരില്‍ കണ്ടു.

നമ്രൂദിന്റെ തീക്കുണ്ഡാരം...


ഹസ്രത്‌ ഇബ്രാഹീം ഖലീലുല്ലാഹ്‌ (അ) യെ വധിക്കുവാനായി നം റൂദ്‌ തീക്കുണ്ഡാരമൊരുക്കിയ സ്ഥലത്ത്‌ ഇപ്പോള്‍ വിവിധ തരം മത്സ്യങ്ങള്‍ നിറഞ്ഞ ഒരു തടാകമാണ്‌, ആ സ്ഥലം എപ്പോഴും നല്ല ക്ലിര്‍മ്മയുള്ളതായി നിലനില്‍ക്കുന്നു... അല്ലാഹു ത ആലാ ആ തീയോട്‌ "ഇബ്രാഹീം(അ)ന്റെ മേല്‍ നീ തണുത്ത്‌ കുളിര്‍മ്മയുള്ളതാകണം എന്നുത്തരവിട്ടു, അതിനാല്‍ ആ സ്ഥലം ഇന്നും അതുപോലെ കുളിര്‍മ്മയായിരിക്കുന്നു" എന്ന് അവിടെയെത്തിയ ഈസാ മുഹമ്മദ്‌ പാലന്‍പൂരി(റഹ്‌:അ) അവര്‍കള്‍ പറയുകയുണ്ടായി.


ഗൈബിയായ ഒരു സഹായം..

1968ല്‍ ബറോഡയില്‍ ഒരു അഖില ലോക സമ്മേളനം നടന്നു, ആ സമ്മേളനത്തിനു മുന്‍പായി 8 പേര്‍ ഉള്‍ക്കൊണ്ട ഒരു ജമാ അത്ത്‌ പ്രാഥമിക പരിശ്രമങ്ങള്‍ക്കായി ലിബിയയിലേക്ക്‌ പുറപ്പെട്ടു, ജമാ അത്തിന്റെ അമീറായി നിശ്ചയിക്കപ്പെട്ടത്‌ സിലോണില്‍ നിന്നും വന്ന് ദേവ്ബന്ധ്‌ ദാറുല്‍ ഉലൂമില്‍ പഠിച്ച ഒരു പണ്ഡിതനായിരുന്നു, അദ്ദേഹം തന്റെ ജമാ അത്തിന്റെ കാര്‍ഗുസാരി വിവരിക്കുന്നു..

"ഞങ്ങളോടൊപ്പം ലിബിയക്കാരായ അറബികള്‍ ആറുപേര്‍ കൂടി ചേര്‍ന്നു, ഒരു ദിവസം ഞങ്ങള്‍ 14 പേരും ഒരു ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍... ജമാ അത്ത്‌ എവിടെയായാലും അല്‍പ്പം പോലും സമയം പാഴാക്കാതെ ആഖിറവുമായി ബന്ധപ്പെട്ട അമലുകളില്‍ മുഴുകിക്കൊണ്ടിരിക്കും, ബസ്സിലും ഞങ്ങള്‍ ത അ്‌ ലീം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മലമുകളിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് താഴേക്ക്‌ മറിഞ്ഞു, യാത്രക്കാരില്‍ ചിലര്‍ അവിടെത്തന്നെ മരണമടഞ്ഞു..(ഇന്നാ ലില്ലാഹി..) എന്നാല്‍ ഞങ്ങള്‍ ഇതൊന്നുമറിയാതെ ത അ്‌ ലീമില്‍ തന്നെ ലയിച്ചിരിക്കുകയായിരുന്നു, പരിസരത്തുണ്ടായിരുനവര്‍ ഓടി വന്ന് പുറത്തു തട്ടി എന്താ സംഭവിച്ചിരിക്കുന്നത്‌? എന്ന് നോക്ക്‌ എന്ന് പരഞ്ഞപ്പോഴാണ്‌ കാര്യം ഞങ്ങളറിയുന്നത്‌, അതുവരെയും ബസ്സ്‌ ഓടിക്കൊണ്ടിരിക്കുകയാണ്‌ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍"

"ഈ ആശ്ചര്യകരമായ സംഭവമറിഞ്ഞ ലിബിയയുടെ രാജാവ്‌ ഞങ്ങളുടെ ജമാ അത്തിനെ തങ്ങളുടെ പ്രത്യേക അഥിതികളായി ഉപചരിച്ചു, 'എവിടെ അല്ലാഹുവിന്റെ ദിഖ്‌ ര്‍, ധ്യാനം, ത അ്‌ ലീം തുടങ്ങിയവയെല്ലാം നടന്നു കൊണ്ടിരിക്കുമോ അവിടെ റഹ്മത്തിന്റെ മലക്കുകള്‍ തിങ്ങിക്കൂടും, വിപത്തുകള്‍ അവരെ ബാധിക്കുകയില്ല എന്ന് ഹസ്രത്‌ ഷൈഖ്‌ അവര്‍കള്‍ ദിഖ്‌ റിന്റെ മഹത്വങ്ങളില്‍ എഴുതിയിരിക്കുന്നു, ഈ സംഭവം അതിന്റെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം മാത്രം...

നമസ്കാരത്തിന്റെ ശക്തി......

ഇന്ത്യ വിഭജിക്കപ്പെട്ട സമയം മേവാത്ത്‌ പ്രദേശത്തെ മുസ്‌ ലിമീങ്ങള്‍ക്ക്‌ അതി ഭയങ്കരമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു, പലരും നാടുവിട്ടുപോയി, ബാക്കിയുള്ളവര്‍ക്ക്‌ കടുത്ത പീഢനങ്ങളും, ഉപദ്രവവും ഏല്‍ക്കേണ്ടി വന്നു, എടുത്തു പറയേണ്ട ഒന്ന്' പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ താമസിച്ചിരുന്ന ലക്ഷക്കണക്കിന്‌ മേവാത്തികള്‍ ബലാല്‍ക്കാരമായി മുര്‍ ത്തദ്ദ്‌ ആക്കപ്പെട്ടു, സ്വാമി ഷിര്‍ദ്ദാനന്ദ എന്ന ഒരു തെമ്മാടി ആയിരക്കണക്കായ കലാപകാരികളെ ഒരുമിച്ച്‌ കൂട്ടി വലിയ ആയുധ സന്നാഹങ്ങളോടെ മേവാത്ത്‌ ഗ്രാമങ്ങളെ ആക്രമിച്ച്‌ മേവാത്തികളെ പല പീഢനങ്ങള്‍ക്കും വിധേയരാക്കി മുര്‍ ത്തദ്ദുകളാക്കി മാറ്റിക്കൊണ്ടിരുന്നു, എതിര്‍ത്തവരെയെല്ലാം വെട്ടി കൊലപ്പെടുത്തി... ഇങ്ങനെ പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ അനേക ലക്ഷം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളാക്കപ്പെട്ടു.

ഗ്രാമവാസികളില്‍ മൗലാനാ ഇല്ല്യാസ്‌ (റ:അ) അവര്‍കളുടെ പരിശ്രമ ഫലമായി ദീനിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്‌ വളരെയധികം ത്യാഗങ്ങള്‍ ചെയ്തവരുമുണ്ടായിരുന്നു, ആരെല്ലാം ത്യാഗത്തോടെ ദീനിന്റെ പരിശ്രമതില്‍ ഏര്‍പ്പെട്ടിരുന്നോ അവരെല്ലാം ഒന്നുകില്‍ ഷുഹദാക്കളായി മാറി, അല്ലെങ്കില്‍ നാടുവിട്ടു പോയി..

നബി(സ:അ) യുടെ വിട വാങ്ങലിനു ശേഷം ഒരു കള്ളനായ മുസൈലമയുടെ അപവാദങ്ങളില്‍പ്പെട്ട്‌ വഞ്ചിതരായി അനേകായിരം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളായി മാറി, ഇതിന്റെ കാരണമായി ഉലമാക്കള്‍ പറയുന്നത്‌ "ആരെല്ലാം.. ദീനിനു വേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കാതെ മക്കാ വിജയത്തിനു ശേഷം എളുപ്പമായ നിലയില്‍ ഇസ്‌ ലാമിലേക്ക്‌ കടന്നു വന്നോ അവര്‍ മാത്രമാണ്‌ പരീക്ഷണമെന്ന നിലയില്‍ ഒരു സാഹചര്യമുണ്ടായതും ഈമാന്‍ ഉപേക്ഷിച്ചു കളഞ്ഞത്‌, എന്നാല്‍ ആരെല്ലാം കടുത്ത ത്യാഗങ്ങളിലൂടെ ഇസ്‌ ലാം സ്വീകരിച്ചോ അവരാരും എത്രത്തോളം കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഈമാന്‍ മുറുകെപ്പിടിച്ച്‌ ഈമാനിനു വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പണം ചെയ്തു, ഇതു പോലെ ആര്‌ ഈമാനിന്റെ മേലുള്ള പരിശ്രമത്തെ വിട്ടുകളയുമോ ഈ ലോകത്ത്‌ ചെറിയ പരീക്ഷണങ്ങള്‍ ഉണ്ടായാല്‍ കൂടി ഈമാന്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരിക്കും."

മേവാത്തിലെ ഒരു ഗ്രാമീണ മസ്ജിദിലെ ബഹു: ഇമാമും ഷുഹദാക്കളില്‍ ഒരാളായി മാറി, ഷിര്‍ദാനന്ദ എന്ന കൊടിയവന്‍ തന്റെ അനുയായികളോടൊപ്പം, അദ്ദേഹത്തെ പള്ളിയുടെ മിഹ്‌ റാബില്‍ കെട്ടിയിട്ട്‌ ഗ്രാമവാസികളായ മുസ്‌ ലിമീങ്ങളെയെല്ലാം പള്ളിയിലേക്ക്‌ പിടിച്ചുകൊണ്ട്‌ വന്നു, അവരുടെയെല്ലാം മുന്നില്‍ വച്ച്‌ മഹാനായ ആ ഇമാം സാഹിബിനോട്‌ ദീനുല്‍ ഇസ്‌ ലാമിനെ ഉപേക്ഷിക്കുവാനവന്‍ അവന്‍' കല്‍പ്പിച്ചു, അവനോടൊപ്പമുണ്ടായിരുന്ന കലാപകാരികള്‍ ആയുധങ്ങളുമായി അദ്ദേഹത്തെ വളഞ്ഞ്‌ നിന്നു, അവരുടെ ആവശ്യം നിരാകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും അല്‍പ്പാല്‍പ്പമായി മാംസം ചീന്തിയെടുക്കുവാന്‍ തുടങ്ങി, അദ്ദേഹത്തെ അതിക്രൂരമായി ചിത്രവധം ചെയ്യുന്നതു കണ്ട ഗ്രാമവാസികള്‍ തങ്ങള്‍ ഈമാനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിട്ടു..... "മഹാനായ ആ ഇമാമവര്‍കള്‍ അവിടെത്തന്നെ ഷഹീദാക്കപ്പെട്ടു",

ജനങ്ങള്‍ ദീനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിടുന്നതു കണ്ട ഷിര്‍ദാനന്ദ' "നിങ്ങള്‍ ഈമാന്‍ വിട്ടുകളഞ്ഞു എന്നതിന്‌ എന്താണ്‌ തെളിവ്‌? നിങ്ങള്‍ പന്നിയിറച്ചി കഴിക്കണം അപ്പോള്‍ മാത്രമേ നാം' വിസ്വസിക്കുകയുള്ളൂ...." എന്നുപറഞ്ഞ്‌ തയാറാക്കി കൊണ്ടുവന്നിരുന്ന പന്നിയിറച്ചി എല്ലാവരുടെ മുന്നിലും വിളമ്പി, എതിര്‍ത്തവരെ അവിടെത്തന്നെ വെട്ടി വീഴ്ത്തി,

ഈ വാര്‍ത്തകള്‍ മേവാത്ത്‌ മുഴുവനും പരന്ന് ജനങ്ങള്‍ക്കിടയില്‍ ഉള്‍ക്കിടിലവും, ഭീതിയുമുളവാക്കി അസ്വാരസ്യങ്ങള്‍ വളര്‍ത്തി, അവന്‍ തന്റെ പടയോടൊപ്പം വരുന്നു... എന്ന് കേട്ടാലുടന്‍ ജനങ്ങള്‍ നാടും, വീടും വിട്ട്‌ കാടുകളില്‍ പോയൊളിക്കുവാന്‍ തുടങ്ങി, അവന്‍ ഒരു നാട്ടിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കൊമ്പുവിളി.. പെരുമ്പറ മുഴക്കല്‍.. ശംഖ്‌ വിളി.. പടക്കങ്ങള്‍ തുടങ്ങിയ ശബ്ദ കോലാഹലങ്ങളോടെയാണ്‌ കടന്നു വരുന്നത്‌, അതിനാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ഞെട്ടലും. നടുക്കവുമുണ്ടായി ആരും എതിര്‍ത്ത്‌ പോരാടുവാന്‍ തയ്യാറാകരുത്‌ എന്നതായിരുന്നു അതുകൊണ്ടുള്ള ഉദ്ദേശം,

അവന്‍ ഒരാനപ്പുറത്തിരുന്ന് ഒറ്റക്ക്‌ പട നയിക്കും... ഈ സമയം അവന്‍ പരഖ്‌ പൂരില്‍ നിന്നും ഗുഡ്ഗോണ്‍ ജില്ലയിലേക്ക്‌ തന്റെ കാപാലിക സംഘത്തോടൊപ്പം പ്രവേശിച്ച്‌ ഓരോരോ ഗ്രാമങ്ങളായി കീഴടക്കിക്കൊണ്ടുവന്നു, അങ്ങനെ നൂഹ്‌' എന്ന പ്രദേശത്തുള്ള 'കസബ സാക്കരസ്സ്‌' എന്ന ഗ്രാമത്തെ തകര്‍ക്കുവാനായി ഏകദേശം 15000 ത്തോളം വരുന്ന തന്റെ കൊലയാളി സംഘത്തോടൊപ്പം, ഭീകരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കിക്കൊണ്ട്‌ ഭയപ്പെടുത്തുന്ന ആ വലിയ അനയുടെ മുകളിലിരുന്ന് കടന്നുവന്നു

അവന്‍ വരുന്നെന്നറിഞ്ഞതും തലതെറിച്ച്‌ ജനങ്ങള്‍ കാടുകളിലേക്കോടി, എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വളരെയധികം ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ടായിരുന്ന ഒരു കാര്‍ക്കൂണ്‍ മാത്രം അവനെ നേരിടുവാനുള്ള തന്റേടവുമായി മുന്നോട്ടു വന്നു... ഉമ്മത്തിന്റെ മേല്‍ നടമാടിക്കൊണ്ടിരിക്കുന്ന ഈ വലിയ ആപത്തിനെ തടുക്കുവാന്‍ സ്വന്തം ജീവന്‍ വെടിയാന്‍ തയ്യാറായി അദ്ദേഹം മുന്നോട്ടുവന്നു, ദീനിനു വേണ്ടി പാടുപെട്ട്‌..പാടുപെട്ട്‌ അദ്ദേഹത്തിന്റെയുള്ളില്‍ ഉമ്മത്തിനെക്കുറിച്ചുള്ള ചിന്തയും വേദനയും ഉറഞ്ഞുകൂടിയിരുന്നു, കളങ്കമറ്റ അല്ലാഹുവിന്റെ ആ സ്നേഹിതന്‍ വിശാലമായ ഒരു നാട്ടില്‍ അദ്ദേഹം മാത്രം അല്ലാഹുവിലുള്ള വിസ്വാസത്തെ മാത്രം മുറുകെപ്പിടിച്ച്‌, മേവാത്തികളുടെ ഈമാനിനുമേല്‍ പടര്‍ന്നുകയറിയ ഈ അത്യാപത്തിന്‌ ഒരു അന്ത്യമുണ്ടാകുവാന്‍ വേണ്ടി ത്യാഗസന്നാദ്ധനായി.....

എന്നാല്‍ അദ്ദേഹമകട്ടെ വടിയൂന്നി മാത്രം നടക്കാന്‍ കഴിയുന്ന ഒരു നൊണ്ടിയയിരുന്നു, ഒരു കാല്‍ ഇല്ല... ഒരു കൈയും സ്വാധീനക്കുറവുള്ളത്‌...... ഇത്രത്തോളം ബലഹീനനായിരുന്നിട്ടും ദീനിനു വേണ്ടി സ്വന്തം ജീവിതം അര്‍പ്പണം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായി, ലഹളക്കാര്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ വുളൂ ചെയ്ത്‌, രണ്ട്‌ റഖ അത്ത്‌ സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ കരഞ്ഞു കരഞ്ഞദ്ദേഹം അല്ലാഹുവിനോട്‌ സഹായം തേടി ദു:ആ ചെയ്തു... തന്റെ കൈയ്യിലുണ്ടായിരുന്ന പക്ഷികളെ വേട്ടയാടുന്ന ഒരു തോക്കുമായി ഗ്രാമത്തിനു പുറത്തു വന്നു, ഈ സമയം ഷിര്‍ദാനന്ദ തന്റെ പരിവാരങ്ങളോടൊപ്പം ആകാശവും വിറകൊള്ളുന്ന ഘോരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കി പടയുടെ മുന്നില്‍ തന്റെ ആനപ്പുറത്തിരുന്ന് മുന്നേറുകയായിരുന്നു,

..പെട്ടന്നു തന്നെ ഈ നൊണ്ടി മനുഷ്യന്‍ 'ബിസ്മില്ലാഹ്‌.....' എന്നുരുവിട്ടുകൊണ്ട്‌ ആനയെ നോക്കി നിറയൊഴിച്ചു.. അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌, വെടിയുണ്ട കൃത്യമായി നെറ്റിയില്‍ തന്നെ തറച്ച്‌ മദമിളകിയ ആന തന്റെ പിന്നില്‍ വന്നുകൊണ്ടിരുന്നവരെയെല്ലാം തുമ്പിക്കയ്യാല്‍ തൂക്കിയെടുത്ത്‌ അടിച്ചുകൊല്ലാന്‍ തുടങ്ങി, നൂറുകണക്കിന്‌ കലാപകാരികളെ ചവിട്ടിക്കൊന്നു, ആനയുടെ മുറിവേറ്റ തല കണ്ട ആ കൊലയാളികള്‍ ചിതറിയോടാന്‍ ആരംഭിച്ചു...ആനയും അവരെ തുരത്തി.. ഇസ്‌ ലാമിനെ നശിപ്പിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ മദമിളകിയ ആനയെക്കൊണ്ട്‌ അല്ലാഹു ത ആലാ തളച്ചു,

ഈ പ്രവര്‍ത്തി ഒളിച്ചിരുന്ന മുസ്‌ ലിമീങ്ങള്‍ക്കും ധൈര്യം നല്‍കുകയും ഇപ്പോള്‍ അവരും കമ്പും, തടികളുമായി ഓടിക്കൊണ്ടിരുന്നവരുടെ പിന്നാലെയെത്തി...ആ സംഘം ഛിന്ന ഭിന്നമാക്കപ്പെട്ടു; അങ്ങനെ മേവാത്തിനെ മുര്‍ ത്തദ്ദുകളാക്കുന്ന സംഘം നശിച്ചു, ആ കലാപകാരികള്‍ പിന്നെയൊരിക്കലും തലയുയര്‍ത്തിയില്ല.

ഇത്‌ ഉറച്ച ഈമാനും, ഉമ്മത്തിനുമേല്‍ അഗാധമായ ചുമതലാ ബോധവുമുണ്ടായിരുന്ന ഒരു നല്ല കാര്‍ക്കൂണിന്റെ അസാധാരനമായ പ്രവര്‍ത്തിയാണ്‌, രണ്ടു റഖ അത്ത്‌ നമസ്കരിച്ച്‌ ഒരു വലിയ പടക്കെതിരായി അല്ലാഹുവിന്റെ സഹായത്തെ അദ്ദേഹം നേടിയെടുത്തു, "നമസ്കാരത്തില്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ അടങ്ങിയിരിക്കുന്നു, വസ്തുക്കളില്‍ ആ ഇനങ്ങളുടെ കഴിവ്‌ മാത്രമാണുള്ളത്‌, ഇവ രണ്ടിന്റെയും ഇടയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ തന്നെ വിജയിക്കും," എന്ന് മൗലാനാ ഉമര്‍ പാലന്‍പൂരി (റഹ്‌:അ) അടിക്കടി പറയുമായിരുന്നു.


ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു.





ആരാണോ ഇത് എഴുതിയത്... അള്ളാഹു അദ്ദേഹത്തിന് നല്ല പ്രതിഫലം കൊടുക്കട്ടെ. ആഫിയത്തും ദീര്ഗായുസും പ്രദാനം ചെയ്യട്ടെ...

The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...